മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 വിശ്വാസികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 29/04/21 വ്യാഴാഴ്ചയാണ് സംഭവം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് ദുരന്തമുണ്ടായത്.
വിശ്വാസികൾ ലാഗ് ബാ ഒമര്‍ ഹോളിഡേ ആഘോഷിക്കാന്‍ തടിച്ചുകൂടിയതായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ഈ കേന്ദ്രം അടച്ചിരുന്നു.
