ചെന്നൈ: ഹിന്ദി ഭാഷയുടെ അടിച്ചേല്‍പ്പിക്കലിനെതിരെ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സംസ്ഥാനത്ത് ഹിന്ദി ബലമായി അടിച്ചേല്‍പ്പിക്കാൻ അനുവദിക്കില്ലെന്നും തമിഴ് ഭാഷയും സംസ്കാരവും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
തമിഴ് ഭാഷയെ അവഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കും
ഹിന്ദിയുടെ ആധിപത്യം മൂലം മൈഥിലി, ബ്രജ്, ബുന്ദേൽഖണ്ഡി, അവധി തുടങ്ങിയ നിരവധി പ്രാദേശിക ഭാഷകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ലാതായിക്കഴിഞ്ഞുവെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ത്രിഭാഷാ നയത്തിന്‍റെ പേരില്‍ സംസ്കൃതവത്കരണമാണ് നടക്കുന്നതെന്നും, ഇത് തമിഴ് ഭാഷയെ അവഗണിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംസ്കൃതവത്കരണ ശ്രമങ്ങൾ
ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ ഉർദു അധ്യാപകർക്ക് പകരം സംസ്കൃത അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് സ്റ്റാലിൻ ആരോപിച്ചു. ഇതൊരു ഉദാഹരണമായി കാണിച്ചുകൊണ്ട്, ത്രിഭാഷാ നയം അംഗീകരിക്കുകയെന്നത് തമിഴ് ഭാഷയുടെ ഭാവി അപായത്തിലാക്കുമെന്നും സംസ്കൃതവത്കരണം വ്യാപകമായി നടപ്പിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
