റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റമദാൻ; പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കായി പരമാവധി അമ്പത് പേര്‍ മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി

April 26, 2021 - 11:27 pm

തിരുവനന്തപുരം: റമദാനില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കായി പരമാവധി അമ്പത് പേര്‍ക്കു മാത്രമെ പങ്കെടുക്കാനാവൂ. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 26/04/21 തിങ്കളാഴ്ച വ്യക്തമാക്കി. സ്ഥല സൗകര്യം കുറഞ്ഞ പള്ളികളില്‍ എണ്ണം കുറയ്ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പള്ളികളിലെ നിയന്ത്രണം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ അതാതിടത്തെ മതനേതാക്കന്മാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. നമസ്‌കരിക്കാന്‍ പോകുന്നവര്‍ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്തുന്നതിന് പൈപ്പുവെള്ളം ഉപയോഗിക്കണം. പല പളളികളും ഇത്തരം നിയന്ത്രണങ്ങള്‍ നേരത്തേ പാലിച്ചതാണ്. ആരാധാനാലയങ്ങളില്‍ ഭക്ഷണവും തീര്‍ഥവും നല്‍കുന്ന സമ്പ്രദായവും തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം മതി. വിവാഹത്തിന് അമ്പത് പേര്‍ മാത്രം. മദ്യശാലകള്‍ അടയ്ക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ റൊട്ടേഷന്‍ അടിസ്ഥാനത്തിലാക്കും. തിയേറ്ററും ഷോപ്പിങ് മാളും അടച്ചിടും. സര്‍ക്കാര്‍ ഓഫീസുകളില്‍ അമ്പത് ശതമാനം മാത്രം ഹാജര്‍. ക്ലാസുകള്‍ മുഴുവനായും ഓണ്‍ലൈനാക്കി മാറ്റണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുളള മാര്‍ഗങ്ങളില്‍ പ്രധാനം. അടച്ചിട്ട സ്ഥലങ്ങളില്‍ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് നാം മനസ്സിലാക്കണം. വിവാഹചടങ്ങുകള്‍ക്ക് 75 പേരെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് അമ്പതിലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രവേശം, തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *