റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യക്തിപരമായ പക വീട്ടാനുള്ള ഉപകരണമായി നിയമത്തെ കാണരുതെന്ന് കോടതി മുന്നറിയിപ്പ്

December 11, 2024 - 12:00 pm

ഡല്‍ഹി: വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമം ദുരുപയോഗം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി.ഭ‌ർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പരാതി നല്‍കുന്ന സ്ത്രീകള്‍ വ്യക്തിപരമായ പക വീട്ടാനുള്ള ഉപകരണമായി നിയമത്തെ കാണരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഒരു യുവതി ഫയല്‍ ചെയ്ത കേസ് മാറ്റിവച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ബി വി നാഗരത്‌ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി കേസ് തള്ളാൻ വിസമ്മതിച്ചിരുന്നു.

.ഭർത്താവില്‍ നിന്നും ഭർതൃവീട്ടുകാരില്‍ നിന്നും ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീകൾക്ക് ഇന്ത്യൻ ഭരണഘടന സംരക്ഷണം നൽകുന്നു.

ഇന്ത്യൻ ഭരണഘടനയില്‍ ഭർത്താവില്‍ നിന്നും ഭർതൃവീട്ടുകാരില്‍ നിന്നും ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടി വന്ന വിവാഹിതരായ സ്‌ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവർക്ക് മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കും.വിവാഹമോചനം ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ് ഹ‌ർജി നല്‍കിയതിന് പിന്നാലെ ഭ‌ർത്താവിന്റെ ക്രൂരതകള്‍ ചൂണ്ടിക്കാട്ടി ഇവർ കേസ് നല്‍കുകയായിരുന്നു.

പക വീട്ടാൻ നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രവണത വർദ്ധിക്കുന്നതായി കോടതി

കൃത്യമായ തെളിവുകള്‍ ഇല്ലാതെ ഭർതൃവീട്ടുകാരുടെ പേരുകള്‍ ഉന്നയിക്കുന്നത് കുറ്റം ചുമത്താൻ പര്യാപ്തമല്ലെന്ന് വാദത്തിനിടെ കോടതി വ്യക്തമാക്കി. അടുത്തകാലത്തായി വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വർദ്ധിക്കുകയാണ്. ഇതിനൊപ്പം തന്നെ ഭർത്താവിനും കുടുംബത്തിനുമെതിരായ പക വീട്ടാൻ നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രവണതയും വർദ്ധിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കേസ് തള്ളാതിരുന്നത് തെലങ്കാന ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണ്. വ്യക്തിപരമായ പക വീട്ടാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് യുവതി കേസ് ഫയല്‍ ചെയ്തതെന്നും കോടതി വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *