ന്യൂഡൽഹി: സർക്കാർവിരുദ്ധപ്രക്ഷോഭം നടക്കുന്ന നേപ്പാളിൽ പ്രതിഷേധക്കാർ തീയിട്ട ഹോട്ടലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി രാജേശ് ഗോല (57) കൊല്ലപ്പെട്ടു. ഭർത്താവ് രാംവീർ സിങ് പരിക്കുകളോടെ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രദർശനത്തിനെത്തിയ ഇവർ ഹയാത്ത് റീജൻസി ഹോട്ടലിലായിരുന്നു താമസിച്ചത്.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേപ്പാളിൽ മരിച്ചവരുടെ എണ്ണം 51 ആയി
സെപ്തംബർ 9 ചൊവ്വാഴ്ചയാണ് പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടത്. താഴത്തെനിലയിൽനിന്ന് തീപടർന്നതോടെ നാലാംനിലയിലായിരുന്ന ഇവർ പുറത്തേക്കു ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സെപ്തംബർ 12 വെള്ളിയാഴ്ച മൃതദേഹം ഗാസിയാബാദിലെത്തിച്ചു. യുവജനപ്രക്ഷോഭത്തിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേപ്പാളിൽ മരിച്ചവരുടെ എണ്ണം 51 ആയി
