തലശേരി: മെഡിക്കൽ റെപ്പ് ആയ യുവാവിനെ അര്‍ദ്ധരാത്രിയില്‍
കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഗോപാല്പേട്ടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിമാക്കൂല്‍ ധന്യയില്‍ അമിത്തി (34)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴുത്തിന്റെ ഞരമ്പുകള്‍ മുറിഞ്ഞതിനാല്‍ യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണ്.
17-12-2020 വ്യാഴാഴ്ച രാത്രി പന്ത്രണ്ടിനു ശേഷം കഴുത്ത് മുറിഞ്ഞ് ചോര ഒലിക്കുന്ന നിലയില്‍ അമിത്ത് സഹായം തേടി പരിസരത്തെ വീടുകളില്‍ എത്തുകയായിരുന്നു. അമിത്തും മുഴപ്പിലങ്ങാടുള്ള സുഹൃത്തും ഉള്‍പ്പെടെ മൂന്നംഗ സംഘം ഗോപാല്‍പേട്ടയിലെ ആളൊഴിഞ്ഞ പറമ്പില്‍ ഇരുന്ന് മദ്യപിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
